വഴി തെറ്റി പോവല്ലേ എന്ന് ഞാനന്ന് പറഞ്ഞു.
ഇതാണെന്റെ വഴിയെന്നവളും....
വഴി മാറി പോയെന്നു ഇന്നവള്‍ വിലപിക്കുന്നു,
അത് ഞാന്‍ കേള്‍ക്കണമെന്നവള്‍ വാശി പിടിക്കുന്നു..
അന്ന്, മൃദുവായ് ചെവിയില്‍ പറഞ്ഞ വാക്കുകള്‍
ഇന്ന് കാരമുള്ളുപോള്‍ തുളച്ചു കേറുന്നുവെന്നവള്‍..
കയ്യോടു കൈ ചേര്‍ത്ത് നടന്നു തീര്‍ത്ത വഴികളില്‍
ഒറ്റക്കാണ് ഞാനെന്നു ഞാനും..
തോരാത്ത മഴയില്‍
ഓര്‍മ്മകള്‍ വേട്ടയാടുക തന്നെയാണ്.....